Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flying Squad

ഫ്‌ളയിംഗ് സ്‌ക്വാഡ് ഇനി വനം വിജിലന്‍സ്

കോഴിക്കോട്: വനംവകുപ്പിന്‍റെ പദ്ധതി നടത്തിപ്പുകളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപത്തിനിടെ വകുപ്പിലെ ആഭ്യന്തര അന്വേഷണ സംവിധാനമായ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡിന്‍റെ ഘടനയും പ്രവര്‍ത്തനങ്ങളും പരിഷ്‌കരിച്ച് വനം വിജിലന്‍സാക്കി മാറ്റി.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്‍റലിജന്‍സ്) നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണു മാറ്റം. ഫ്‌ളയിംഗ് സ്‌ക്വാഡ് മുക്കിയ ഒട്ടേറെ അഴിമതികള്‍ കോഴിക്കോട് ജില്ലയിലടക്കം പോലീസ് വിജിലന്‍സ് പൊക്കിയ സാഹചര്യത്തില്‍ക്കൂടിയാണ് വനംവിജിലന്‍സിന്‍റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം. ഫ്‌ളയിംഗ് സ്‌ക്വാഡ് ഓഫീസുകളുടെ പേര് വിജിലന്‍സ് ഓഫീസുകളായി പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്.

വനംവകുപ്പിന്‍റെ പദ്ധതികളിലെ ക്രമക്കേടുകള്‍ക്കെതിരേയോ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയോ പേരു വെളിപ്പെടുത്താതെ പരാതി നല്‍കാന്‍ കഴിയുന്നതടക്കം നേരത്തേ യുണ്ടായിരുന്ന സംവിധാനങ്ങളാണു ചെറിയ മാറ്റങ്ങളോടെ പുനര്‍ക്രമീകരിച്ചിരിക്കുന്നത്.

വനംവകുപ്പിന്‍റെ പദ്ധതികളില്‍ കൈയിട്ടുവാരല്‍ വ്യാപകമാണെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്ക് ഇതിന്‍റെ തെളിവുകള്‍ സഹിതം പരാതി നല്‍കാം.

വനംവിജിലന്‍സിന്‍റെ പോര്‍ട്ടല്‍ മുഖേന പരാതി അയച്ചാല്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും. അത് ഉപയോഗിച്ച് പരാതികളിലെ തുടര്‍ അന്വേഷണ നടപടികളെക്കുറിച്ച് അറിയാന്‍ കഴിയും. പരാതിക്കാരന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവകൂടി ഉള്‍പ്പെടുത്തിയാണു പരാതി നല്‍കേണ്ടത്. തെളിവുകളും ഉള്‍പ്പെടുത്താം. പരാതിയോ പരാതിക്കാനോ വ്യാജനല്ലെന്ന് ഉറപ്പിക്കാന്‍ വനംവിജിലന്‍സ് തിരിച്ചു ബന്ധപ്പെടും. വ്യാജമാണെങ്കില്‍ പരാതി ഒഴിവാക്കും. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ പരാതിക്കാരന്‍റെ പേര് തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ രഹസ്യകോഡ് നല്‍കി തുടര്‍ അന്വേഷണം തുടങ്ങും.

പരാതി അന്വേഷിച്ച വനം വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാന്‍ കഴിയും. പക്ഷെ ആ പരാതി വ്യാജമാണന്നു കണ്ടെത്തിയാല്‍ പരാതിപ്പെട്ട ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി ഉണ്ടാവും.

അതേസമയം വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ വനം വിജിലന്‍സ് അന്വേഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ഇത്തരം പരാതിയിലെ ഓരോ ആരോപണങ്ങള്‍ക്കും വസ്തുതാപരമായ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിനു സമര്‍പ്പിക്കാനാണു നിര്‍ദേശം.

വനം വിജിലന്‍സിന്‍റെ അന്വേഷണ പരിധിയിലുള്ള പരാതികളുടെ വിവരം വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. വിജിലന്‍സ് മേധാവിയുടെ ഓഫീസില്‍നിന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു പരാതി തീര്‍പ്പാക്കി എന്ന വിവരം ലഭിച്ചതിനുശേഷം മാത്രമേ വനം വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാല്യുവേഷന്‍ കണ്‍സര്‍വേറ്റര്‍ എന്നിവരുടെ ഓഫീസില്‍നിന്നും വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കുകയുള്ളൂ.

Latest News

Up